Wednesday 6 July 2011

മുറ്റത്തിപ്പോഴും മന്ദാരവും
നന്ത്യാര്‍വട്ടവും പൂത്തുനില്‍ക്കുന്നു.
കിഴക്കേപറമ്പില്‍, പേരമരത്തില്‍
ഇത്തിള്‍ക്കണ്ണിയും കാച്ചിലും
മത്സരിച്ച്‌ പടരുന്നു.
കവലയിലിപ്പോഴും ജോലിയില്ലാ-
പ്പയ്യന്‍മാര്‍ കുത്തിയിരിക്കുന്നു.
ഞാഞ്ഞൂലും ചൂണ്ടക്കൊളുത്തുമായ്‌
കുട്ടികളും കൊറ്റികളും
കുളക്കരയില്‍ കാത്തിരിക്കുന്നു.
പലചരക്കു കടയ്ക്കുമുന്നിലെ
പരദൂഷണസദസ്സുകള്‍സന്ധ്യ
കഴിഞ്ഞും നീണ്ടുപോകുന്നു.
ആശാന്‍ പള്ളിക്കൂടമിപ്പോഴും
ഹരിശ്രീ ചൊല്ലുന്നു.
ചിലര്‍മാത്രം മരിക്കുകയും
ചില നന്‍മകള്‍ കൂടെ
കൊണ്ടുപോവുകയും ചെയ്തതൊഴിച്ചാല്‍
എണ്റ്റെ ഗ്രാമം മാറിയെന്നു പറഞ്ഞതാര്‌?

Monday 20 June 2011

നിണ്റ്റെ നിശ്വാസമലിഞ്ഞ
ഈ വഴികളോട്‌ വിടപറയുമ്പോളാണ്‌
നീയെണ്റ്റെ ഹ്രിദയത്തോടായിരുന്നു
ചേര്‍ന്നു നിന്നിരുന്നതെന്ന്‌ ഞാനറിയുന്നത്‌!!!
തണല്‍ മരത്തെയുപേക്ഷിച്ച
സഞ്ചാരിയേപ്പോല്‍നീ
നടന്നകന്നിരുന്നു.
മരത്തിനു പക്ഷെ സഞ്ചരിക്കാനാവില്ലല്ലൊ,
കാത്തിരിക്കാനല്ലാതെ.....

Friday 17 June 2011

ഓര്‍മ്മകളിലെവിടെയോ ഒരു മഞ്ഞപ്പട്ടുപാവാട ഉലയുന്ന ശബ്ദം, വെള്ളിക്കൊലുസ്സിണ്റ്റെ കിലുക്കം, നനഞ്ഞ പുല്‍പടര്‍പ്പില്‍ കാലുകള്‍ ഉരസുമ്പോഴുണ്ടാവുന്ന നനുത്തസ്വരം..... സ്വപ്നങ്ങളേക്കാല്‍ നിറമുള്ള ഓര്‍മ്മകള്‍. അവയ്ക്കാകെ പവിഴമല്ലിയുടേയും ഗന്ധരാജണ്റ്റേയും സുഗന്ധം.

ഒരു ചാറ്റല്‍ മഴയുടെ ക്യ്യും പിടിച്ച്‌, ഈ ഓര്‍മ്മകളുടെ പിറകേനടന്നാല്‍ ചെന്നെത്തുന്നത്‌ ബാല്യത്തിണ്റ്റെ കളിമുറ്റത്തേക്കാണ്‌.അവിടെ മഞ്ഞപ്പട്ടുപാവാടയുടുത്ത ഞാന്‍ മണിക്കുട്ടണ്റ്റെ കൈ പിടിച്ച്‌ തൊടിയിലാകെ ഓടിനടക്കുന്നു. അവനാണ്‌ എണ്റ്റെ ആദ്യസുഹ്രുത്ത്‌. എണ്റ്റെ അനിയന്‍ ജനിയ്ക്കുന്നതിനും മുന്‍പ്‌, സ്കൂളില്‍ പോകാന്‍ പ്രായമാവുന്നതിനും മുന്‍പ്‌, പൂക്കളുടേയും കിളികളുടേയും മരങ്ങളുടേയും ഭാഷ തിരിച്ചറിയാന്‍ എനിക്ക്‌ കഴിവുണ്ടായിരുന്ന കാലത്താണ്‌ സൌഹ്രുദത്തിണ്റ്റെ സ്വാതന്ത്രം എത്ര വലുതാണെന്ന്‌ കാണിച്ചുതന്നുകൊണ്ടാണ്‌ അവന്‍ വന്നത്‌.
ഓര്‍മ്മകളില്‍ അവനെപ്പോഴും ചന്ദന നിറമുള്ള ഒരു ജുബ്ബയിലാണ്‌. അതിനകത്ത്‌ അവനെപ്പൊലെ മൂന്നാലുപേര്‍ക്കൂടേ കയറായിരുന്നു. അതിണ്റ്റെ കൈ മണിക്കുട്ടണ്റ്റെ കയ്യും കടന്ന്‌ തൂങ്ങിക്കിടന്നിരുന്നു. പക്ഷെ ഞങ്ങളുടെ കളിയിലെ രാജകുമാരന്‌ ആ വേഷം ധാരാളമായിരുന്നു. ചാഞ്ഞുകിടക്കുന്ന മരക്കൊമ്പുകളെ ഞങ്ങള്‍ കുതിരകളാക്കി. ചിലപ്പോഴവ ഭൂമിയിലൂടെ ഓടി നടന്നു, ചിലപ്പോള്‍ ആകാശത്തിലൂടെ ചിറകുവിരിച്ചു പറന്നു നടന്നു. ചാറ്റല്‍ മഴ പെയ്തപ്പോള്‍ ഞങ്ങള്‍ കുതിരയുടെ വേഗത കൂട്ടി. പക്ഷെ കുതിര വീടെത്തും മുന്‍പെ അമ്മമാര്‍ ഞങ്ങളെ കുതിരപ്പുറത്തു നിന്നും ഇറക്കിയിട്ടുണ്ടാവും. പിന്നീടെത്രയോ തവണ ഞങ്ങള്‍ ആകാശത്തും ഭൂമിയിലും സഞ്ചരിച്ചു, ചിരട്ടത്ത്രാസില്‍ സാധനങ്ങള്‍ തൂക്കി വിറ്റു. പകരം തക്കാളിപ്പച്ചയുടെ ഇലകള്‍ അവനെനിയ്ക്ക്‌ എണ്ണിത്തന്നു. അരിമാവില്‍ വിരല്‍മുക്കി ഐസ്ക്രീമെന്നു പറഞ്ഞു നുണഞ്ഞു നടന്നു. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം മണിക്കുട്ടണ്റ്റെ വീട്ടുകാര്‍ വീടുമാറിപ്പോയി. പിന്നീട്‌ കുറേനാളത്തേയ്ക്ക്‌ ഞാന്‍ തനിച്ചായി. കുതിരകളിയ്ക്കാനും ആകാശത്തൂടെ പറക്കാനും ആളില്ലാതായി. എണ്റ്റെ കടയില്‍ ആരും വരാതായി. അരിമാവില്‍ വിരല്‍മുക്കിയതിന്‌ അമ്മ വഴക്കു പറഞ്ഞു.

പിന്നീടെന്നെ ആശാന്‍ കളരിയില്‍ അയച്ചു. അന്നു മുതലാണ്‌ നിറയെ കൂട്ടുകാരെ കിട്ടിത്തുടങ്ങിയത്‌. മെഴുകിയ തറ, മുന്നില്‍ വിരിച്ചിട്ട മണല്‍. ആ മണലിന്‌ എപ്പോഴും ഒരു സുഗന്ധമുണ്ടായിരുന്നു. പിന്നെ പുതുമഴയ്ക്കൊപ്പം അപ്പൂപ്പണ്റ്റെ കയ്യും പിടിച്ച്‌ സ്കൂളിലേയ്ക്ക്‌. പുതിയ പുസ്തകങ്ങള്‍,യൂണിഫോം പിന്നെ ഒരുപാട്‌ ഒരുപാട്‌ കൌതുകങ്ങളും. തക്കാളിപ്പച്ചയും കളര്‍ച്ചോക്കുകളും ഗോലികളും നിറമുള്ള തൂവലുകളും ഞങ്ങള്‍ അഭിമാനത്തോടെ സൂക്ഷിച്ചു വച്ചു. ഒരു മയില്‍ പ്പീലിയ്ക്കു വേണ്ടി കൊതിച്ചു. ഒടുവില്‍ രാമായണത്തില്‍ ബുക്ക്‌ മാര്‍ക്കായി സൂക്ഷിച്ചിരുന്ന മയില്‍ പീലി എടുത്തു തന്നത്‌ അമ്മൂമ്മയാണ്‌. അമ്പിളിയും ഞാനും ഒരുമിച്ചാണ്‌ അത്‌ പുസ്തകത്താളില്‍ വച്ചത്‌. ഞങ്ങളതിനെ ആകാശം കാണിക്കാതെ വളര്‍ത്തി. ഒരു ദിവസം അമ്പിളി എന്നോട്‌ പറഞ്ഞു,"എണ്റ്റെ മയില്‍ പീലി പെറ്റു". ഈശ്വരാ, ഞാന്‍ കണ്ടു. ഒരു കുഞ്ഞു മയില്‍ പീലി. പക്ഷെ എണ്റ്റെ മയില്‍ പീലി ഒരിയ്ക്കലും പ്രസവിച്ചില്ല. അതിണ്റ്റെ സങ്കടം തീര്‍ന്നത്‌ കണ്ണന്‍ ഇലമുളച്ചി തന്നപ്പോഴാണ്‌. എത്ര സൂക്ഷിച്ചാണ്‌ അവനാ ഇല ചെടിയില്‍ നിന്ന്‌ പൊട്ടിച്ചത്‌! എന്നിട്ട്‌ പതുക്കെ എണ്റ്റെ പുസ്തകത്താളില്‍ വച്ചു തന്നു. അതവിടെ ഇരുന്ന്‌ മുളപൊട്ടി. എത്ര അഭിമാനത്തോടെയാണ്‌ ഞാനത്‌ അമ്പിളിയെ കാണിച്ചത്‌.

കോണ്‍ വെണ്റ്റ്‌ സ്കൂളിണ്റ്റെ എല്ലാചട്ടങ്ങള്‍ക്കിടയിലും ഞങ്ങള്‍ ജീവിതം ആഘോഷിച്ചു. ഇടയ്ക്കിടയ്ക്ക്‌ കോണ്‍ വെണ്റ്റിലെ പ്രായമായ അമ്മമാര്‍ ഞങ്ങള്‍ കുട്ടികളെ വിളിച്ച്‌ സംസാരിക്കും. കത്തോലിക്ക കുട്ടികളാണെങ്കില്‍ അവരെ കന്യാസ്ത്രീകളാവാന്‍ ഉപദേശിച്ചു. അന്നു കത്തോലിക്ക പെങ്കുട്ടികളോട്‌ ആരാവണം എന്ന്‌ ചോദിച്ചാല്‍ കന്യാസ്ത്രീ ആവണം എന്നേ പറയുമായിരുന്നുള്ളു. ചുരുക്കം ചിലരെ മറിച്ചുപറയാന്‍ ധൈര്യപ്പെട്ടുള്ളു. മഴപെയ്യുമ്പോള്‍ കോണ്‍ വെണ്റ്റിണ്റ്റെ ഉള്ളാകെ നനഞ്ഞൊലിച്ചു. അമ്മമാര്‍ എപ്പൊഴും കൊന്തചൊല്ലിക്കൊണ്ടിരുന്നു. അതിണ്റ്റെ ഇടനാഴിയിലാകെ തണുപ്പും മൂകതയും തളം കെട്ടിക്കിടന്നു. കാറ്റടിയ്ക്കുമ്പൊള്‍ സിസ്റ്റര്‍മാരുടെ തലയില്‍ നിന്നും ശിരോവസ്ത്രം മാറിപ്പോവണേന്നു ഞങ്ങള്‍ ആശിച്ചു. കലോത്സവത്തിനായ്‌ രാത്രി മുഴുവന്‍ പ്രാക്റ്റീസ്‌ ചെയ്തു മടുത്തപ്പോള്‍ വാഴ്ത്താത്ത ഓസ്തിയും വീഞ്ഞും കഴിച്ചു. ഞങ്ങള്‍ കോണ്‍ വെണ്റ്റ്‌ സ്കൂളിലെ കുട്ടികളാണെന്ന്‌ ഇടയ്ക്കിടയ്ക്ക്‌ അഭിമാനത്തോടെ, ഒരാവശ്യം ഇല്ലാഞ്ഞിട്ടും ഞങ്ങള്‍ ഓര്‍ത്തു കൊണ്ടിരുന്നു.
സ്കൂളിലേയ്ക്കുള്ള യാത്രകളുടെ സുഖം അപ്പൂപ്പന്‍ കൂടെയുണ്ടായിരുന്നപ്പോഴായിരുന്നു. വഴിനീളെ പാട്ടുകള്‍ പാടിയും കവിത ചൊല്ലിയും ഞങ്ങള്‍ നടന്നു. വീടിനടുത്തുള്ള ആശ്രമത്തിലെ നിത്യ സന്ദര്‍ശകരായിരുന്നു ഞങ്ങള്‍. പ്രാര്‍തന നിറഞ്ഞ അകത്തളങ്ങളും ശാന്തത നിറഞ്ഞ മുഖവുമായി സന്ന്യാസിമാരും. അവരുടെ നീണ്ട താടിയും മുടിയും ഞാന്‍ കൌതുകത്തോടെ നോക്കി നിന്നിരുന്നു. അവര്‍ വായിച്ചു വച്ച പുസ്തകത്താളുകള്‍ അവരറിയാതെ മറിച്ചു വച്ചു. എന്നിട്ടും കരുണയോടെ അവരെന്നെ നോക്കി, സ്നേഹത്തോടെ സംസാരിച്ചു, കധകള്‍ പറഞ്ഞു തന്നു, അനുഗ്രഹിച്ചു, നല്ല കുട്ടിയായിരിക്കണം ന്നു പറഞ്ഞു. പണ്ട്‌ എണ്റ്റെ നാടിണ്റ്റെ ഐശ്വര്യമായിരുന്നു ആശ്രമം (ഇപ്പൊള്‍ പക്ഷെ അവസ്ത മാറി). ആ യാത്രകളുടെ രസം അപ്പൂപ്പന്‍ പോയതോടെ അവസാനിച്ചു.
പിന്നേയും മഴക്കാലം വന്നു. പക്ഷെ എണ്റ്റെ കയ്യും പിടിച്ച്‌ സ്കൂളിലെയ്ക്ക്‌ വരാന്‍ അപ്പൂപ്പന്‍ ഇല്ല. കോണ്‍ വെണ്റ്റിണ്റ്റെ തണുത്ത ഇടനാഴിയില്‍ ഒരു സ്കൂള്‍ കുട്ടിയായി ഓടിനടക്കാന്‍ ഇനിയാവില്ല. പഴയ കളിക്കൂട്ടുകാരെല്ലാം ജീവിതത്തിണ്റ്റെ പക്വതയിലേക്ക്‌ കാലെടുത്തു വച്ചു കഴിഞ്ഞു. എങ്കിലും എല്ലാവരുടേയും കൈ പിടിച്ച്‌ ഒരിക്കല്‍ക്കൂടി ആ ലോകത്തേയ്ക്ക്‌ നടന്നു ചെല്ലാന്‍ തോന്നുന്നു. കാലം തരുന്ന ഉത്തരം നടക്കില്ല എന്നാണെങ്കിലും ഓര്‍മ്മകള്‍ ഒരു മഴ പോലെ തോരാതെ പെയ്തുകൊണ്ടേയിരിക്കുന്നു.....

Thursday 26 May 2011

കടല്‍ ചോദിച്ചു, "പ്രിയപ്പെട്ട പെങ്കുട്ടി, നീയെന്തിനാണ്‌ എന്നും ഇവിടെ വരുന്നത്‌?"
പെങ്കുട്ടി:-" ഞാനെങ്ങനെ നിനക്കു പ്രിയപ്പെട്ടവളായി?"
ഭ്രാന്തന്‍:- "കടലിനു മാത്രമല്ല എനിക്കും നീ പ്രിയപ്പെട്ടവളാണ്‌".
പെങ്കുട്ടി:- "പക്ഷെ ഞാന്‍ നിങ്ങളോട്‌ സംസാരിച്ചിട്ടില്ലല്ലൊ?"
കടല്‍:- "നീ ഞങ്ങളെ നോക്കി ചിരിച്ചിട്ടുണ്ട്‌".
പെങ്കുട്ടി:- " അതു മണ്ടത്തരം. ചിരിക്കുന്ന എല്ലാവരെയും ഇഷ്ട്ടപ്പെട്ടത്‌ മണ്ടത്തരം.ഞാന്‍ നിങ്ങളെ ഇഷ്ട്ടപ്പെട്ടത്‌ നിങ്ങള്‍ രണ്ടുപേരും എന്നെ നോക്കി ചിരിക്കാത്തതുകൊണ്ടുമാത്രമാണ്‌".
കടല്‍:- "എണ്റ്റെ ചോദ്യത്തിന്‌ ഉത്തരം കിട്ടീല്ല".

പെങ്കുട്ടി:- "എണ്റ്റെ ചിരിയെ വിശ്വസിച്ചതുകൊണ്ട്‌ പറയാം.

Wednesday 20 April 2011

സുഹ്രുത്തേ.....
പോവുകയാണു ഞാന്‍.
കണ്ണെത്താത്തിടത്തേയ്ക്ക്‌,
ഹ്രിദയമെത്തുന്നിടത്തേയ്ക്ക്‌.
കരയില്ല ഞാനൊരുതുള്ളി-
ക്കണ്ണുനീര്‍ കളയില്ല.
പ്രാക്രുതമായചിന്തകളില്‍
പച്ചപ്പരിഷ്ക്കാരത്തിന്‍
പുറം കുപ്പായം തേടുന്നിടങ്ങ-
ളില്‍ നിന്നും അകന്നു
പോവുകയാണു ഞാന്‍.


സുഹ്രുത്തേ.....
പക്ഷെ നിണ്റ്റെ മുഖമാ-
ണെണ്റ്റെ ചിന്തകളെ
ശക്തമായ്‌ പിടിച്ചുലച്ചത്‌.
നിനക്കു പകുത്തു നല്‌-
കാനായൊന്നുമില്ലെനിക്ക്‌.
തിരിച്ചു നിനക്കും
അങ്ങിനെയെങ്കിലും
നിന്നെപ്പിരിയാനാണെനി-
ക്കേറ്റം സങ്കടം.
ഹ്രുദയങ്ങളെ നാം
കീറി മുറിച്ചില്ല,
അവയ്ക്കെത്ത്ര അറയുണ്ടെന്നും
അതിലെത്ത്ര സ്നേഹമുണ്ടെന്നും
നാം ഒരിയ്ക്കലും തേടിയില്ല.
എങ്കിലും നിന്നെപ്പി-
രിയാനാണെനിക്കേറ്റം സങ്കടം.

എണ്റ്റെ കലാലയത്തിന്‌, നിര്‍മ്മലയ്ക്ക്‌.....

ഒരു മഴയ്ക്കൊപ്പമാണ്‌
ഞാനിവിടേയ്ക്ക്‌ കയറി വന്നത്‌.
ആര്‍ത്തുപെയ്ത മഴ
ഭൂതകാലം പേറിയ
വിഴുപ്പുഭാണ്ഡങ്ങളെ മുഴുവന്‍
കഴുകി കളയുകയായിരുന്നു.
ശബ്ദമില്ലാതെ ഞാന്‍ അലറിക്കരഞ്ഞ
നിദ്രയെത്താത്ത ഭൂതകാല രാവുകളെ
മുഴുവന്‍മായ്ച്ചുകളയുകയായിരുന്നു.
സ്വപ്നങ്ങലും മോഹങ്ങളും
നിശബ്ദമായ്‌ പാറിനടക്കുന്ന
ഈ ഇടനാഴിയിലേക്കെന്നെ
കൈ പിടിച്ചുകയറ്റിയതാമഴയായിരുന്നു.

Thursday 14 April 2011

എനിക്കു മുന്നില്‍ മഴ
തിമിര്‍ത്തു പെയ്യുകയാണ്‌.
എണ്റ്റെ കണ്ണും കയ്യും എത്തുന്നത്രയടുത്ത്‌.
ആ മുഖത്തു ഞാന്‍ വരുമെന്ന പ്രതീക്ഷയുണ്ട്‌.
എനിക്കു മുന്നിലൊരു ജാലകം.
സത്യത്തില്‍ ഞങ്ങള്‍ക്കിടയിലാണത്‌.
ഇരുമ്പുകമ്പികള്‍ കൊണ്ട്‌ അഴികള്‍ തീര്‍ത്ത,
ചില്ലുവാതിലുകളുള്ള വലിയ ജാലകം.
എനിക്ക്‌ ആകാശക്കാഴ്ച്ചയൊരുക്കുന്ന
ഏക മാര്‍ഗ്ഗമാണത്‌.
പക്ഷെ എണ്റ്റെ കണ്ണുകള്‍
മാത്രമേ പുറത്തുകടക്കുന്നുള്ളു.
എണ്റ്റെ വിരലുകള്‍ പോലും
കടക്കാത്തത്ര ചെറിയ അഴികള്‍.

Wednesday 13 April 2011

മാഞ്ഞു പോകുമീ പാഴ്ക്കിനാവിനെ
മാറോടു ചേറ്‍ക്കാന്‍ വെന്‍പുന്നു ഞാന്‍.
അറിയുന്നില്ല നീയെണ്റ്റെ വിരഹാര്‍ദ്ര ഗീതം.
പറഞ്ഞിരുന്നില്ല നീയെന്നോട്‌
എനിയ്ക്കറിയാം, ഞാന്‍ നിന്നൊടും.
സ്നേഹത്തിന്‍ അരുണ പുഷ്പവും
പ്രതീക്ഷതന്‍ ധവളപുഷ്പവുമേന്തി
നീ വരും വഴിത്താരയില്‍നിനക്കായ്‌
ഞാന്‍ കാത്തിരിക്കാം.....

Monday 11 April 2011

ഓര്‍മ്മകള്‍.....
മനസ്സതിണ്റ്റെ ബോധപര്‍വ്വതിലേയ്ക്ക്‌
കടക്കുന്നതും കാത്തിരിക്കുകയായിരുന്നു ഓര്‍മ്മകള്‍.
ഓരോ ഓര്‍മ്മയ്ക്കും
ഓരോ സുഗന്ധമുണ്ട്‌.
അതവ തനിയെ തേടിപ്പിടിച്ചതാണ്‌,
തിരിച്ചറിയാനുള്ള എളുപ്പത്തിന്‌.

തിരിച്ചറിവുവന്ന മനസ്സിനൊപ്പമാണ്‌
ഓര്‍മ്മകളും പടികടന്നു വന്നത്‌,
ഇഷ്ടസുഗന്ധത്തിന്‍ അകമ്പടിയോടെ.....
വഴിയില്‍ പതനം കാത്ത
ജീവനെ ഊര്‍ജ്ജം നല്‍കി
മുന്നോട്ടു കൊണ്ടുപോകുന്നത്‌
ഇവരാണ്‌, ഈ ഓര്‍മ്മകള്‍.